2012 ഓഗസ്റ്റ് 7, ചൊവ്വാഴ്ച

വാല്മീകം

വാല്മീകം കവറ്ന്ന മരങ്ങളോരോന്നും സറ്ക്കാരാഫിസിന്നു മുന്പിലെ  നീളംക്യൂ....ഇന്നലെ ഞാനുമൊരു മനുഷ്യനായിരുന്നു, പിന്നെപ്പിന്നെ  ഞാനുമൊരു മരമായിമാറും.....ഇലകളാകും....,കായാകും കനിയാകും...........,പുഷ്പ്പിക്കും.....ഹേമന്തവും  വസന്തവും മാറിമാറി പിന്നെയും വരും      ഒടുവിലൊരു മഹാനിദ്രയിലേക്ക്.......!? മഞ്ഞുകാലത്ത് നീ,യിലപൊഴിക്കും  വെയ് ലത്ത് കരിഞ്ഞുണങ്ങും...........,പുതുമുളകമായി പിന്നെയും തളിര്ക്കുമീമഴയായ്.....എല്ലാം കഴിഞ്ഞ്, നീവന്നെത്തും ഈ ൈഓഫീസിനു മുന്പിലൊരു യാചകനെപോലെ...........പുസ്തകതാളുകളില് നിന്നെക്കുറിച്ചുള്ള സൂചനകളില്ല.....,നീ താണ്ടിയ വഴിത്താരയിലോ............? അവശേഷിച്ചതില്ല,നിന് കാല്പാദങ്ങല്..........പ്രണയിനികേകിയ വാക്കും രാത്രിയേറ വൈകി വന്ന കാറ്റും...ഒരു മഴയുടെ നേര്ത്ത കുളിരും...മമസഖിയോട് പറയാന്മറന്നുബാ ക്കിവെച്ച കിനാവും...പകുതിക്കു വെച്ചു ചുംബനമറ്റ കവിളും......നേര്ത്ത കുളിരു പോലെ നിന്നിലേക്ക് ഞാനലിഞ്ഞതും  ...എല്ലാമൊരു പാഴ്ക്കിനാവായിത്തീരുന്നൂ മൂകം..ഉടലിന്നുള്ളിലിനിയുമുണ്ട് നാളേക്ക് കാതുവെച്ച ചാപല്യം...........നിദ്രയിലേക്കുനീള്ളും മുന്പെ ഒന്നായി പടരുന്ന വാല്മീകത്തെ തച്ചുടയ്കുക,മഹാമാരിയെ.................

അഭിപ്രായങ്ങളൊന്നുമില്ല: